കോഴിക്കോട്: മുസ്ലിം ലീഗ് നേതാവ് വീണ്ടും അശ്ലീല വീഡിയോ വിവാദത്തിര്. പാണക്കാട് ശിഹാബ് തങ്ങളുടെ മൂത്ത മകനും മുസ്ലിം ലീഗ് നേതാവുമായ പാണക്കാട് ബഷീറലി തങ്ങളാണ് കുരുക്കില്‍ പെട്ടത്. ഇദ്ദേഹത്തിന്റെതെന്ന പേരിൽ അശ്ലീല വീഡിയോകളും ചാറ്റുകളും സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. ഒരു യുവാവുമായുള്ള വീഡിയോ കോളില്‍ ഇദ്ദേഹം സ്വകാര്യ ഭാഗങ്ങൾ പ്രദർശിപ്പിക്കുന്നതാണ് ഒരു ദൃശ്യം. മറ്റൊന്നില്‍, കല്യാണം ക്ഷണിക്കാന്‍ വിളിച്ച മുസ്ലിം ലീഗ് പ്രവർത്തകനോട് വധുവാകാൻ പോകുന്ന പെൺകുട്ടിയെ കുറിച്ച് അശ്ലീല ചുവയോടെ സംസാരിക്കുന്നതാണ്.
വീഡിയോകള്‍ പുറത്തുവന്നതോടെ സംഭവം വിവാദമായി. സംഭവം സമുദായത്തിലും ലീഗ് അണികള്‍ക്കിടയിലും ചര്‍ച്ചയാവുകയാണ്. ഡിവൈഎഫ് ഐ പ്രവർത്തകൻ 6 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ വിഷയം ഉയർത്തി കാട്ടിയാണ് കാസർകോട് യൂത്ത് ലീഗ് നേതാവ് ഹാരിസ് മുഹമ്മദ് ബഷീറലി തങ്ങൾക്കായി പ്രതിരോധം തീര്‍ക്കുന്നത്.
ഇന്ത്യാ രാജ്യത്ത് സ്വവർഗരതി അനുവദനീയമാണെന്നും പ്രായപൂർത്തി ആയിട്ടുണ്ടെങ്കിൽ ഏതൊരാൾക്കും പരസ്പര ധാരണ പ്രകാരം സ്വവർഗ്ഗ രതിയിൽ ഏർപ്പെടാൻ സാധിക്കുമെന്നും ഈ നിയമം അറിയാത്തവരാണ് പ്രശ്നമുണ്ടാക്കുന്നത് എന്നാണു മറ്റു ചിലര്‍ ന്യായീകരിക്കുന്നത്. സോളാര്‍ വിവാദമടക്കം ബഷീർ അലി തങ്ങള്‍ മുമ്പും നിരവധി വിവാദങ്ങളില്‍ പെട്ടിട്ടുണ്ട്.