മംഗളൂരു : ആട്ടിൻ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ട്രെയിനിന് അടിയിൽ പെട്ട യുവാവിനു കാൽ നഷ്ടപ്പെട്ടു. ജോക്കട്ടെയിലെ ചേതൻ കുമാറിനാണു (39) കാൽ പാദം നഷ്ടപ്പെട്ടത്. രണ്ടു കാലുകൾക്കും പരുക്കേറ്റു. ഒരു കാൽ ചികിത്സിച്ചു രക്ഷപ്പെടുത്താമെന്നും രണ്ടാത്തെ കാൽ ഒന്നും ചെയ്യാനാവില്ലെന്നും ഡോക്ടർമാർ പറഞ്ഞു.
ട്രെയിൻ വരുമ്പോൾ ആട്ടിൻകുട്ടി ട്രാക്കിലുടെ ഓടുന്നതു ശ്രദ്ധയിൽ പെട്ട ചേതൻ ഇതിനെ രക്ഷപ്പെടുത്താൻ എത്തിയപ്പോഴാണ് അപകടം. ആട്ടിൻ കുട്ടിയെ രക്ഷപ്പെടുത്തി ട്രാക്കിൽ നിന്നു പുറത്തു കടക്കുമ്പോഴേക്കു ട്രെയിൻ തട്ടി വീഴുകയും കാൽ ട്രെയിനിന് അടിയിൽ പെടുകയുമായിരുന്നു. ചേതനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
.