ന്യൂഡല്‍ഹി : ട്രെയിനിൽ യാത്ര ചെയ്യുന്നവര്‍ ഇനി ട്രെയിന്‍ ടിക്കറ്റ് എടുത്താല്‍ ട്രെയിനില്ലേ കയറാന്‍ പറ്റു. റെയില്‍വേ സ്റ്റേഷന് അകത്ത് കയറാനോ ഇറങ്ങാനോ പറ്റില്ല. റെയില്‍വേ സ്റ്റേഷനില്‍ കയറാനും ഇറങ്ങാനും പ്രത്യേക പണം ചുമത്തുന്ന കാര്യം റെയില്‍വേയുടെ പരിഗണനയിലാണെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
നിലവില്‍ ട്രെയിന്‍ യാത്രക്കാരെ യാത്രയയക്കാനോ സ്വീകരിക്കാനോ വരുന്നവർ റെയിൽവെ സ്റ്റേഷനിൽ പ്രവേശിക്കാൻ പ്ലാറ്റ്ഫോം ടിക്കറ്റെടുക്കണം. പുതിയ പരിഷ്കാരം നടപ്പായാല്‍ ട്രെയിന്‍ യാത്രക്കാരും കയറുകയും ഇറങ്ങുകയും ചെയ്യുന്ന റെയില്‍വേ സ്റ്റേഷനുകളില്‍ പ്രവേശിക്കാന്‍ പണം നല്‍കേണ്ടി വരും. പുതുതായി വികസിപ്പിച്ചതോ വികസിപ്പിക്കാനിരിക്കുന്നതോ ആയ റെയിൽവെ സ്റ്റേഷനുകളിൽ നിന്ന് ട്രെയിനിൽ കയറാൻ 10 രൂപ മുതൽ 50 രൂപ വരെ യാത്രക്കാരനില്‍ നിന്ന് ഇടാക്കാനാണ് ആലോചന. യാത്രാ ടിക്കറ്റിന് പുറമെയാണ് ഈ തുക. സമാനമായ നിലയിൽ ഇത്തരം സ്റ്റേഷനുകളിൽ ഇറങ്ങാനും പണം കൊടുക്കേണ്ടി വരും.
വിമാന യാത്രക്കാരില്‍ ചെയ്യുന്നതു പോലെ ഈ തുക ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ തന്നെ ഉപഭോക്താവിൽ നിന്ന് ഈടാക്കും. വിവിധ ക്ലാസുകളില്‍ വ്യത്യസ്ത നിരക്കിലായിരിക്കും ഫീസ്. റെയിൽവെ സ്റ്റേഷനുകളുടെ നടത്തിപ്പ് ചുമതല സ്വകാര്യ വ്യക്തികൾക്കോ കമ്പനികൾക്കോ കൈമാറാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കേന്ദ്രത്തിന്റെ ഈ നീക്കം. ഇത്തരത്തില്‍ വരുമാനം വർധിപ്പിച്ച് കൂടുതല്‍ പേരെ ടെണ്ടറില്‍ പങ്കെടുപ്പിക്കാനാണ് നീക്കം.