പുത്തൂർ (ദക്ഷിണ കന്നഡ): ശസ്ത്രക്രിയയെ തുടര്‍ന്ന് 17കാരന് മരിച്ച സംഭവത്തില്‍ ചികിത്സാ പിഴവ് ആരോപിച്ച് ആശുപത്രിക്കു മുന്നില്‍ നാട്ടുകാരുടെ പ്രതിഷേധം. സുള്ള്യ കസബയിലെ ശ്രീജിത്ത് (17) ആണ് ആഗസ്റ്റ് 14ന് മരിച്ചത്. സംഭവത്തില്‍ പുത്തൂര്‍ പൊലീസ് കേസെടുത്തു. ആഗസ്റ്റ് 12ന് രാത്രി വയറുവേദനയെ തുടർന്ന് പുത്തൂര്‍ ചേതന ആശുപത്രിയിൽ ചികിൽസ തേടിയ ശ്രീജിത്തിനെ 13ന് വൈകിട്ട് 6ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. പിന്നീട് ഐസിയുവിലേക്കും തുടർന്ന് വാർഡിലേക്കും മാറ്റി.
ആഗസ്ത് 14ന് രാവിലെ 9 മണിക്ക്, പരിചരണത്തിന് ആവശ്യമായ ചെയ്യാൻ ആവശ്യമായ ഉപകരണങ്ങൾ ആശുപത്രിയിൽ ഇല്ലെന്ന് പറഞ്ഞ ഡോക്ടർമാർ ശ്രീജിത്തിനെ മംഗളൂരുവിലേക്ക് കൊണ്ടുപോകാൻ പറഞ്ഞു. തുടര്‍ന്ന് ശ്രീജിത്തിനെ ബന്ധുക്കൾ ആംബുലൻസിൽ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോകവേയാണ് വഴിമധ്യേ മരിച്ചത്. ശ്രീജിത്തിന്റെ അമ്മാവൻ കൃഷ്ണ പുത്തൂർ ടൗൺ പോലീസിൽ നൽകിയ പരാതിയിൽ കേസെടുത്തു.
ആശുപത്രിയുടെ അനാസ്ഥയാണ് ശ്രീജിത്തിന്റെ മരണത്തിന് ഇടയാക്കിയതെന്ന് ആരോപിച്ച് ദലിത് സംഘർഷ സമിതി (ഡിഎസ്എസ്) പ്രവർത്തകർ പുത്തൂരിലെ സ്വകാര്യ ആശുപത്രിക്ക് മുന്നിൽ ധർണ നടത്തി. തഹസിൽദാർ ജി.ശിവശങ്കർ സംഭവസ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തുകയും നിവേദനം സ്വീകരിക്കുകയും ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നല്‍കുകയും ചെയ്ത ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്.