മംഗളൂരു: നഗരത്തില്‍ ലഹരി മരുന്നായ എംഡിഎംഎ വില്പന നടത്തിയ മലയാളി വിദ്യാര്‍ഥി അടക്കം 3 പേര് പിടിയില്‍. കണ്ണൂർ പാനൂർ സ്വദേശിയും നഗരത്തിലെ സ്വകാര്യ കോളജില്‍ രണ്ടാം ബികോം വിദ്യാർഥിയുമായ ഉബൈദ് കുന്നുമ്മൽ (21), തലപ്പാടി സ്വദേശി അബ്ദുൾ റവൂഫ് (29), മംഗളൂരുവിലെ കോഴിക്കടയിൽ ജോലി ചെയ്യുന്ന ചിക്കമംഗളൂരു ജില്ലയിലെ മൂഡിഗെരെ സ്വദേശി മുഹമ്മദ് ഇർഷാദ് (21) എന്നിവരെയാണ് പാണ്ഡേശ്വരം പൊലീസ് അറസ്റ്റു ചെയ്തത്.
മംഗളൂരു നഗരത്തിലെ ജെപ്പു കിംഗ്സ് ഗാർഡിന് സമീപം എംഡിഎംഎ മയക്കുമരുന്ന് വിൽപ്പന നടത്തുകയായിരുന്നു പിടിയിലായവര്‍. ഇതു സംബന്ധിച്ച് രഹസ്യ വിവരം ലഭിച്ച പാണ്ഡേശ്വരം പോലീസ് സബ് ഇൻസ്പെക്ടർ മനോഹർ പ്രസാദും സംഘവുമാണ് ഇവരെ പിടികൂടിയത്. 13,750 രൂപ വിലവരുന്ന 5.071 ഗ്രാം എംഡിഎംഎ, 1500 രൂപ, ഡിജിറ്റൽ വെയ്റ്റിംഗ് സ്കെയിൽ, മൊബൈൽ ഫോൺ, ഇരുചക്ര വാഹനങ്ങൾ എന്നിവ പിടിച്ചെടുത്തു. പിടിച്ചെടുത്ത സാധനങ്ങളുടെ ആകെ മൂല്യം 1.77 ലക്ഷം രൂപയാണ്.
.