മംഗളൂരു : മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് എടിഎം തകര്‍ത്ത് കൊള്ളയടിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ 4 പേര് അറസ്റ്റില്‍. അന്തര്‍ സംസ്ഥാന മോഷ്ടാക്കളും ശിവമോഗ സ്വദേശികളുമാ ദേവരാജ് (24), ഭരത്. എച്ച് (20), നാഗരാജ് നായിക് (21), ധനരാജ് നായിക് (22) എന്നിവരാണ് അറസ്റ്റിലായത്. ആഗസ്ത് 4ന് പുലര്‍ച്ചെ 2 മണിയോടെ സൂറത്കലിലെ സൗത്ത് ഇന്ത്യന്‍ ബാങ്ക് എടിഎം കൊള്ളയടിക്കാന്‍ ശ്രമിച്ച സംഘമാണ് പിടിയിലായത്. എടിഎമ്മിലെ സൈറണ്‍ മുഴങ്ങിയതോടെ കവര്‍ച്ചാ ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.
ഇവരിൽ നിന്ന് മണ്ണുമാന്തി യന്ത്രം, ഇരുചക്ര വാഹനങ്ങള്‍, രണ്ട് മൊബൈൽ ഫോണുകള്‍ എന്നിവ പോലീസ് പിടിച്ചെടുത്തു. ഐപിസി 457, 380, 511 വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ദേവരാജ് നായിക്, നാഗരാജ് നായിക് എന്നിവർക്കെതിരെ ശിവമൊഗ്ഗ ശിക്കാരിപുര ടൗൺ, റൂറൽ പൊലീസ് സ്റ്റേഷനുകളിൽ രണ്ട് കേസുകളുണ്ട്. ഓഗസ്റ്റ് 26 ന് ശിവമൊഗ്ഗ വിനോഭ നഗർ പോലീസ് സ്റ്റേഷൻ പരിധിയിലും എക്സ്കവേറ്റർ ഉപയോഗിച്ച് എടിഎം തകർക്കാൻ ശ്രമിച്ചതായി പ്രതികൾ മൊഴി നല്കി.
പടുബിദ്രി- കാർക്കള റോഡിൽ പാർക്ക് ചെയ്തിരുന്ന എക്സ്കവേറ്റർ മോഷ്ടിച്ച് ഇത് ഉപയോഗിച്ചാണ് സൂറത്കലില് എടിഎം തകര്‍ത്ത് കൊള്ളയടിക്കാന്‍ ശ്രമിച്ചത്.