മംഗളൂരു: 45കാരനെ കൊലപ്പെടുത്തിയ കേസില്‍ കണ്ണൂര്‍ കുടിയാന്മല സ്വദേശിയായ യുവാവ് അറസ്റ്റില്‍. കുടിയാൻമല മൂന്നുതൊട്ടിയിൽ മനു സെബാസ്റ്റ്യൻ (33) ആണ് അറസ്റ്റിലായത്. ആഗസ്റ്റ് 17 ന് രാത്രി പതിനൊന്നരയോടെയാണ് കേസിന് ആസ്പദമായ സംഭവം.
മംഗളൂരു ബൈക്കംപാടി എപിഎംസി കെട്ടിടത്തിന്റെ പിന്നിലെ പഴയ കെട്ടിടത്തിനുള്ളിൽ സെബാസ്റ്റ്യൻ മാരകായുധങ്ങൾ ഉപയോഗിച്ച് കുത്തിയതിനെ തുടർന്നാണു 45കാരന് മരിച്ചത്.
തുടര്‍ന്നു പനമ്പൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു നടത്തിയ അന്വേഷണത്തിലാണു പ്രതി പിടിയിലായത്. മംഗളൂരു സിറ്റി പോലീസ് കമ്മീഷണർ കുൽദീപ് കുമാർ ആർ ജെയിൻ, ഡിസിപി (ക്രമസമാധാനം) അൻഷുകുമാർ, ഡിസിപി (ക്രൈം ആൻഡ് ട്രാഫിക്) ദിനേശ് കുമാർ ബി പി, മംഗളൂരു നോർത്ത് എസിപി മനോജ് കുമാർ നായിക് എന്നിവരുടെ നേതൃത്വത്തില്‍ പനമ്പൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണു പ്രതി പിടിയിലായത്.