കാർക്കള: കേരളത്തില്‍ അറസ്റ്റിലായ നക്സലൈറ്റ് യുവതിയെ കൊലക്കേസില്‍ തെളിവെടുപ്പിന് കാര്ക്കളയിലെത്തിച്ചു. 2011ല്‍ കാര്‍ക്കള കബ്ബിനലെയിലെ സദാശിവ ഗൗഡയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ടാണ് നക്സലൈറ്റ് അംഗം ശ്രീമതിയെ തെളിവെടുപ്പിന് കബ്ബിനലെയില് എത്തിച്ചത്. ഫെബ്രുവരി 15-ന് കസ്റ്റഡിലില്‍ വാങ്ങി കാര്‍ക്കളയില്‍ എത്തിച്ച ശ്രീമതിയെ ഇന്നാണ് സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. ശ്രീമതിക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 15 ലധികം കേസുകളുണ്ട്.
2023 നവംബര്‍ 7ന് വയനാട് തലപ്പുഴയിലാണ് ശ്രീമതി പിടിയിലായത്. കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെയാണ് കാർക്കളയിലെത്തിച്ചത്. കബ്ബിനലെ സദാശിവ ഗൗഡയെ 2011 നവംബർ 19 ന് നഡ്പാലു ഗ്രാമത്തിലെ തെങ്കുമാറുവിലെ വനത്തിൽ വിറക് ശേഖരിക്കുന്നതിനിടെ നക്സലൈറ്റുകൾ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ചിക്കമഗളൂരു ബേഗാര്‍ കെ മസിഗെ സ്വദേശിനിയാണ് ഉണ്ണിമായ എന്ന നക്സലൈറ്റ് ശ്രീമതി. 2007ല്‍ ഇവരെ കാണാതായിിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിൽ 2009ൽ താനിക്കോട് വനംവകുപ്പ് ചെക്ക്പോസ്റ്റ് തകർത്തതും 2019ല്‍ ലോകസഭാ തിരഞ്ഞെടുപ്പ് വേളയില്‍ പൊലീസ് സ്റ്റേഷന് തീ വെച്ചതും അടക്കമുള്ള കേസുകളില്‍ ഇവര്‍ ഉള്‍പ്പെട്ടതായി കണ്ടെത്തി. 2023 നവംബർ 7 ന് തലപ്പുഴ പൊലീസ് സ്റ്റേഷന് പരിധിയിലെ ഒരു വീട്ടില്‍ നക്സലൈറ്റ് സംഘം അത്താഴ വിരുന്നിന് എത്തിയതായി വിവരം ലഭിച്ച പൊലീസ് നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായത്. ഇവിടെയുണ്ടായിരുന്ന നാലംഗ നക്സലൈറ്റ് സംഘം പൊലീസിനെ വെടിയുതിര്‍ത്ത് എതിരിട്ടെങ്കിലും ശ്രീമതിയും തിരുവെണ്ടിഗം എന്ന ചന്ദ്രയും പിടിയിലായി. മറ്റു രണ്ടു പേര് ഓടി രക്ഷപ്പെട്ടു. കേരളത്തില്‍ അറസ്റ്റിലായ ഇവരെ കര്‍ണാടക പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയാണ് കാര്‍ക്കളയില്‍ എത്തിച്ചത്. തെളിവെടുപ്പിന് ശേഷം കാര്‍ക്കള കോടതിയില്‍ ഹാജരാക്കിയ ശ്രീമതിയെ തിരികെ കേരളത്തിലേക്ക് കൊണ്ടു പോയി. തെളിവെടുപ്പിനായി എത്തിച്ചപ്പോള്‍ മുദ്രാവാക്യം വിളിച്ചു കൊണ്ടാണ് ഇവര്‍ വാഹനത്തില്‍ നിന്ന് ഇറങ്ങിയത്.