ഉത്തര കന്നഡ: കർണാടകയിലെ ഉത്തര കന്നഡ ജില്ലയിൽ കുരങ്ങ് പനി എന്നറിയപ്പെടുന്ന ക്യാസനൂർ ഫോറസ്റ്റ് ഡിസീസ് (കെഎഫ്ഡി) ബാധിച്ച് വയോധിക മരിച്ചു. സിദ്ധാപൂർ നഗരത്തിനടുത്തുള്ള ജിദ്ദി സ്വദേശിനിയാണു മരിച്ചത്. ജില്ലയിലെ ആദ്യത്തെ കുരങ്ങുപനി മരണമാണിത്.
103 സജീവ കുരങ്ങുപനി കേസുകളുള്ള സംസ്ഥാനത്ത് മൂന്നാമത്തെ കുരങ്ങുപനി മരണമാണിത്. ചിക്കമംഗളൂരു, ശിവമൊഗ്ഗ ജില്ലകളിൽ ഒന്ന് വീതം മരണം ഉണ്ടായി. രോഗബാധ കണ്ടെത്തിയ പ്രദേശങ്ങളിൽ ആരോഗ്യ വകുപ്പ് ബോധവൽക്കരണം ആരംഭിച്ചിട്ടുണ്ട്.
ഒരു തരം ചെള്ള് പടര്‍ത്തുന്ന രോഗമാണ് കുരങ്ങുപനി. പെട്ടെന്ന് വിറയൽ, പനി, തലവേദന എന്നിവയാണ് പ്രാരംഭ ലക്ഷണം. 3-4 ദിവസം കഴിയുമ്പോഴേക്ക് ഛർദ്ദിയോടൊപ്പമുള്ള കഠിനമായ പേശി വേദന, രക്തസ്രാവ പ്രശ്നങ്ങൾ തടങ്ങിയ ലക്ഷണങ്ങളും കണ്ടു വരുന്നു.