മംഗളൂരു: കൈക്കൂലി വാങ്ങിയെന്ന കേസില്‍ മംഗളൂരു സർവകലാശാലയിലെ സോഷ്യോളജി അസിസ്റ്റന്റ് പ്രൊഫസർ ഡോ. അനിത രവിശങ്കറിന് അഞ്ച് വർഷം തടവ്.
2012 ഡിസംബർ 4 ന് പിഎച്ച്ഡി വിദ്യാർത്ഥിനിയായ പ്രേമ ഡിസൂസയുടെ പ്രബന്ധം അംഗീകരിക്കുന്നതിന് അനിത രവിശങ്കർ കൈക്കൂലിയായി 16,800 രൂപ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് പ്രേമ ലോകായുക്തക്കു പരാതി നല്കി. ഇവരുടെ നിര്‍ദേശ പ്രകാരം 5,000 രൂപ അഡ്വാൻസായി നല്‍കുകയും ഇതു സ്വീകരിച്ചപ്പോൾ ഡോ. അനിതയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഡോ. അനിത തുടക്കത്തിൽ 10,000 രൂപയും പിന്നീട് 4,000 രൂപയും അതിനു ശേഷം 16,800 രൂപയും ആവശ്യപ്പെട്ടിരുന്നുവെന്നാണ് ആരോപണം.
അഴിമതി വിരുദ്ധ നിയമത്തിലെ സെക്ഷൻ 7 പ്രകാരം പ്രതിക്ക് രണ്ട് വർഷം തടവും 15,000 രൂപ പിഴയും 13 (1) (ഡി) വകുപ്പ് പ്രകാരം മൂന്ന് വർഷം തടവും 15,000 രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ 1 മാസം കൂടി തടവില്‍ കഴിയണം. തടവ് ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്നും കോടതി ഉത്തരവിട്ടു.