ബംഗളൂരു, ജനുവരി 15: കര്‍ണാടകത്തിലെ ആശുപത്രികളില്‍ ഔട്ട് പേഷ്യന്റ് (ഒപി) വിഭാഗം പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തലാക്കി. ജനത്തിരക്കും കോവിഡ് വ്യാപനവും തടയാനുള്ള നടപടികളുടെ ഭാഗമായി സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമാണിത്.
രണ്ടാഴ്ചത്തേക്കോ അല്ലെങ്കില്‍ പുതിയ ഉത്തരവ് ഇറങ്ങുന്നതു വരെയോ ഒപി പ്രവര്‍ത്തനം നിര്‍ത്തി വെക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ചെറിയ രോഗ ലക്ഷണങ്ങളോടെ എത്തുന്നവര്‍, നേരത്തെ നടത്തിയ ചികിത്സയുടെ തുടര്‍ ചികിത്സക്കായി എത്തുന്നവര്‍ തുടങ്ങി എല്ലാവിധത്തിലുള്ള ഒപി പരിശോധനയും ചികിത്സയും നിര്‍ത്തിവെക്കാനാണു നിര്‍ദേശിച്ചിരിക്കുന്നത്. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലെല്ലാം ഒപി പ്രവര്‍ത്തനം നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്കി. അടിയന്തര പരിചരണം ആവശ്യമുള്ള രോഗികൾക്കു മാത്രമായി ഈ മാസം അവസാനം വരെ ആശുപത്രികള്‍ പ്രവര്‍ത്തനം മാറ്റാനാണു സര്‍ക്കാര്‍ നിര്‍ദേശം.
ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടി കെ അനിൽ കുമാറാണ് ഇതു സംബന്ധിച്ച സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.