മംഗളൂരു: മൈനർ ഇറിഗേഷൻ വകുപ്പിലെ റിട്ടയേർഡ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് അനധികൃത സ്വത്ത് സമ്പാദന കേസില്‍ 6 വര്‍ഷം തടവും 2.5 കോടി രൂപ പിഴയും. മംഗളൂരു മൂന്നാം അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജി ബി.ബി.ജകാതിയാണ് എൻ.ടി. രാജഗോപാലിനെ അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒന്നര വര്‍ഷം അധിക തടവ് അനുഭവിക്കണം.
രാജഗോപാലിനെതിരെ 2010 മാർച്ച് 17 ന് കർണാടക ലോകായുക്ത പോലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. അന്നത്തെ ലോകായുക്ത പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് എം.വർണ്ണേക്കർ ആണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
രാജഗോപാൽ 2016 ഒക്ടോബർ 30 ന് യാദ്ഗിരി ജില്ലാ പഞ്ചായത്ത് രാജ് വകുപ്പിലെ എഞ്ചിനീയറിംഗ് വിഭാഗത്തിൽ നിന്ന് വിരമിച്ചു. നിലവിൽ മംഗളൂരു ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.