മംഗളൂരു: തലപ്പാടിയില്‍ ലഹരി മരുന്ന് വില്പന നടത്തുകയായിരുന്ന മലയാളി പിടിയില്‍. കാസര്‍കോട് ഉപ്പള സ്വദേശി മുഹമ്മദ് റഫീക്കിനെ (40)യാണ് മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് (സിസിബി)അറസ്റ്റു ചെയ്തത്. ഇയാളില്‍ നിന്ന് 2,50,000 രൂപ വിലമതിക്കുന്ന 50 ഗ്രാം എംഡിഎംഎ, 8,000 രൂപ വിലയുള്ള മൊബൈൽ ഫോൺ, ഏകദേശം 2,68,500 രൂപ വിലമതിക്കുന്ന ഡിജിറ്റൽ വെയ്റ്റിംഗ് സ്കെയിൽ എന്നിവ പിടിച്ചെടുത്തു. തലപ്പാടി കെ.സി. റോഡിന് സമീപം ലഹരി മരുന്ന് വില്ക്കവേയാണ് പിടിയിലായത്.
ബെംഗളൂരുവില്‍ നിന്നാണ് ലഹരി മരുന്ന് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഘത്തില്‍ മറ്റു ചിലര്‍ കൂടി ഉള്ളതായി സൂചനയുണ്ട്. രഹസ്യ വിവരത്തെ തുടര്‍ന്ന് സിസിബി യൂണിറ്റ് എസിപി പി.എ.ഹെഗ്ഡെ, ഇൻസ്പെക്ടർ എച്ച്.എം.ശ്യാം സുന്ദർ, എസ്ഐ ബി. രാജേന്ദ്ര എന്നിവരുടെ നേതൃത്വത്തിലാണു റെയ്ഡ് നടന്നത്.
.