മംഗളൂരു: ഡി വൈ എഫ് ഐ ഓഫീസ് പരിസരത്ത് സ്ഥാപിച്ച ടിപ്പു സുൽത്താൻ്റെ കട്ടൗട്ട് നീക്കം ചെയ്യണമെന്ന് പോലീസ്. നീക്കില്ലെന്ന് ഡി വൈ എഫ് ഐയും. ഫെബ്രുവരി 25 മുതൽ മംഗളൂരു തൊക്കോട്ട് നടക്കുന്ന ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനത്തിൻ്റെ പ്രചരണാർത്ഥം ഹരേക്കളയിൽ സ്ഥാപിച്ച കട്ടൗട്ട് നീക്കം ചെയ്യണം എന്ന് ആവശ്യപ്പെട്ടാണ് യൂണിറ്റ് പ്രസിഡൻ്റിന് കൊണാജെ പോലീസ് യൂണിറ്റ് പ്രസിഡൻ്റിന് കൊണാജെ പോലീസ് നോട്ടീസ് അയച്ചത്.
ഹരേക്കളയിലെ ഡിവൈഎഫ്.ഐ ഓഫീസിന് സമീപം അനുമതിയില്ലാതെയാണ് ടിപ്പു കട്ട് ഔട്ട് സ്ഥാപിച്ചതെന്ന് പോലീസ് നോട്ടീസിൽ പറയുന്നു. ക്രമസമാധാനപാലനത്തിനായി കട്ട് ഔട്ട് നീക്കം ചെയ്യണം എന്നാണ് പോലീസ് നിർദേശം.
ഡി.വൈ.എഫ്.ഐ സമ്മേളനത്തിൻ്റെ ഭാഗമായി സാമൂഹ്യ പരിഷ്കർത്താക്കളുടെയും സ്വാതന്ത്ര്യ സമര സേനാനികളുടെയും മറ്റും കട്ട് ഔട്ടുകളും ഫ്ളക്സ് ബാനറുകളും സ്ഥാപിച്ചിട്ടുണ്ട് എന്ന് ജില്ലാ പ്രസിഡൻ്റ് ബി.കെ.ഇംത്യാസ് പറഞ്ഞു. ഇത് സർക്കാരാണ് ഇത്തരം കട്ട് ഔട്ടുകളും ബാനറുകളും നിരോധിച്ചത്? സംസ്ഥാനത്ത് ഭരണം മാറിയിട്ടും ദക്ഷിണ കന്നഡ ജില്ലയിൽ ഇപ്പോഴും ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഉണ്ടോ? പോലീസ് ഇപ്പോഴും സംഘി മനസ്സോടെയാണോ പ്രവർത്തിക്കുന്നത്?- ഇംത്യാസ് ചോദിച്ചു. കട്ട് ഔട്ട് നീക്കം ചെയ്യുന്ന പ്രശ്നമില്ലെന്നും ടിപ്പു, റാണി അബ്ബക്ക, കോടി ചെന്നയ്യ തുടങ്ങിയവരുടെ കട്ടൗട്ടുകൾക്ക് ഡിവൈഎഫ്ഐ പ്രവർത്തകർ കാവൽ നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.