തിരുവനന്തപുരം . സംസ്ഥാനത്തിന്റെ വികസന സ്വപ്നങ്ങൾക്ക് ചിറക് മുളപ്പിച്ച് കൊണ്ട് സംസ്ഥാന സർക്കാർ 100 ദിന കർമ്മ പരിപാടി പ്രഖ്യാപിച്ചു. സപ്തംബർ 18 നുള്ളിൽ പൂർത്തീകരിക്കുന്ന പദ്ധതികളിൽ വിവിധ വകുപ്പുകളിലൂടെ 77,300 തൊഴിലുകൾ സൃഷ്ടിക്കപ്പെടുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കാർഷിക മേഖലിൽ സുരക്ഷിത ഭക്ഷണ പരിപാടികളും പശ്ചാത്തല മേഖലയിൽ 2464 കോടിയുടെ വികസന പദ്ധതികളും 100 ദിവസത്തിനുള്ളിൽ ലക്ഷ്യമിടുന്നു.ഇ തോടൊപ്പം പരിസ്ഥിതി സൗഹൃദ പദ്ധതികളും ചെല്ലാനം കടൽതീര സംരക്ഷണവും ലക്ഷ്യമിടുന്നുണ്ട്. ലോകബാങ്ക്, ജർമ്മൻ ബാങ്ക് എന്നിവയുടെ സഹായത്തോടെയും സംസ്ഥാന ഫണ്ടും ഉപയോഗിച്ച് 8452 കോടി രൂപയുടെ ആസ്തി വികസന പദ്ധതികളും നൂറ് ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ജിഎസ്ടി വകുപ്പിൽ അധികം വരുന്ന 200 ജീവനക്കാരെ തദ്ദേശ സ്വയംഭണ വകുപ്പിലേക്ക് വിന്യസിക്കുന്നതിനായി 200 തസ്തിക സൃഷ്ടിക്കാനും തീരുമാനിച്ചു. ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയിലൂടെ പച്ചക്കറി ഉത്പാദന രംഗത്ത് മുന്നേറ്റം ലക്ഷ്യമിടുന്നു. പൊതു വിദ്യാഭ്യാസ രംഗത്ത് 90 സ്ക്കൂളുകൾ കൂടി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തും. 50,000 ലാപ്ടോപ്പ് വിതരണം ചെയ്യുന്ന വിദ്യശ്രീ പദ്ധതിയും അടുത്ത 2 മാസങ്ങളിൽ ഭക്ഷ്യ കിറ്റ് നൽകാനും തീരുമാനിച്ചിട്ടുണ്ട്.
ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി 10,000 വീടുകളും പട്ടികജാതി/പട്ടികവർഗ മേഖലയിൽ 1,000 വീടുകളും പൂർത്തീകരിക്കും. കുട്ടനാട് അരിയുടെ നിർമ്മാണത്തിനായി രണ്ട് ആധുനിക റൈസ് മില്ലുകളും ആരംഭിക്കും ബേപ്പൂർ-കൊച്ചി-കൊല്ലം ജലപാതയുടെ പൂർത്തീകരണവും 100 ദിവസം കൊണ്ട് പൂർത്തീകരിക്കും.