കൊല്ലൂർ : മൂകാംബികാ ദേവീ ക്ഷേത്രത്തിൽ വഴിപാടുകളും പ്രസാദ വിതരണവും പുനരാരംഭിച്ചു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ കർണാടകയിലെ മുഴുവൻ ക്ഷേത്രങ്ങളിലും ഭക്തർക്ക് പ്രവേശനം നിഷേധിച്ചിരുന്നു. രോഗ വ്യാപ്തി കുറഞ്ഞതോടെ പ്രവേശനം അനുവദിച്ചെങ്കിലും ഭക്തർക്ക് നേരിട്ട് ശ്രീകോവിലിനു മുന്നിലെത്തി പ്രാർഥിച്ച് പുറത്തിറങ്ങാൻ മാത്രമാണ് അനുമതി നൽകിയിരുന്നത്. നാലമ്പലത്തിനു ചുറ്റിലും പ്രദക്ഷിണം വെക്കാനോ വഴിപാടു നടത്താനോ പ്രസാദം വിതരണം ചെയ്യാനോ അനുമതി ഉണ്ടായിരുന്നില്ല. നിലവിൽ ഈ നിയന്ത്രണങ്ങളെല്ലാം പിൻവലിച്ചു. വഴിപാടുകൾ, പ്രസാദ വിതരണം, അന്നദാനം തുടങ്ങിയവയെല്ലാം പുനരാരംഭിച്ചു. എന്നാൽ, ക്ഷേത്രത്തിൽ എത്തുന്നവർ മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് ക്ഷേത്രം അധികൃതർ അറിയിച്ചു.
.
.