ചിക്കബല്ലാപുര : സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് അമ്മയെ മകന് വാടക കൊലയാളികളെ ഉപയോഗിച്ച് കൊലപ്പെടുത്തി. ചിക്കബല്ലാപുരയിലെ നളിനി എന്ന സ്ത്രീയാണു കൊല്ലപ്പെട്ടത്. വാടക കൊലയാളികളായ ഹരീഷ്, മുകേഷ് എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു.
നളിനിയുടെ മകന് ബദരീനാഥ് ക്വട്ടേഷന്‍ നല്കിയതു പ്രകാരമാണു കൊല നടത്തിയത് എന്ന് പ്രതികള്‍ പൊലീസിനു മൊഴി നല്കി. വെള്ളിയാഴ്ച രാത്രി ആയുധപൂജയിൽ പങ്കെടുത്ത ശേഷം രാത്രി 9.30ന് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് നളിനി കൊല്ലപ്പെട്ടത്.
പൂജ കഴിഞ്ഞ് മടങ്ങിയെത്തിയ നളിനി കതക് തുറന്നതിനു പന്നാലെ പ്രതികള്‍ വീട്ടില്‍ അതിക്രമിച്ചു കയറി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. നിലവിളി കേട്ടെത്തിയ അയല്‍ക്കാരാണു പ്രതികളെ പിടികൂടി പൊലീസില്‍ ഏര്പിച്ചത്. നളിനിയും മകനും തമ്മിൽ സ്വത്തു തർക്കമുണ്ടെന്നും ഇതിന്റെ തുടര്‍ച്ചയാണു കൊലപാതകമെന്നും പോലീസ് വൃത്തങ്ങൾ പറഞ്ഞു. സംഭവം നടക്കുമ്പോള്‍ ബദരീനാഥ് സ്ഥലത്ത് ഉണ്ടായിരുന്നില്ല. അമ്മയെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്കിയ ശേഷം ഇയാള്‍ തീര്‍ഥാടനത്തിനു പോയിവുകകയായിരുന്നു. പോലീസ് ബന്ധപ്പെട്ടപ്പോൾ, അദ്ദേഹം ക്ഷേത്ര നഗരങ്ങളായ കൊല്ലൂർ, സിംഗന്ധുരു എന്നിവിടങ്ങളിൽ തീര്‍ഥാടനത്തിലാണ് എന്നാണ് അറിയിച്ചത്. ആരോപണങ്ങൾ നിരസിച്ച അദ്ദേഹം പൊലീസ് സ്റ്റേഷനില്‍ ഹാജരാകുമെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും വ്യക്തമാക്കിയതായി പൊലീസ് പറഞ്ഞു.