മംഗളൂരു, നവംബർ 14: മംഗളൂരു-ബെംഗളൂരു ദേശീയപാതയില്‍ ബണ്ട്വാള്‍ ബി.സി. റോഡിനടുത്ത ബ്രഹ്മരകൊട്ലുവിന് സമീപം രാമൽകട്ടെയിൽ വാഹനം റോഡരികിലെ മരത്തിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു.
ഉപ്പിനങ്ങാടി സ്വദേശികളായ ചേതൻ (25), ആഷിത്ത് (21) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സിഞ്ചൻ, സുദീപ് എന്നീ രണ്ട് പേർക്ക് പരിക്കേറ്റു. കാറ്ററിംങ് ബിസിനസുകാരാണ് .
കാറ്ററിംഗ് ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ വാഹനം നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു. വാഹനത്തില്‍ ഉണ്ടായിരന്ന 4 പേരെയും ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ചേതനെയും ആഷിത്തിനെയും രക്ഷിക്കാനായില്ല. ബണ്ട്വാൾ ട്രാഫിക് പോലീസ് കേസെടുത്തു.