മംഗളൂരു : 16.80 ലക്ഷം രൂപ വില വരുന്ന മയക്കു മരുന്ന് ശേഖരവുമായി വടകര സ്വദേശി മംഗളൂരുവിൽ പിടിയിൽ. വടകര മുട്ടുങ്കൽ വെസ്റ്റിലെ വി.എം.ഹൗസിൽ മുഹമ്മദ് അജ്നാസിനെയാണ്(25)കദ്രി പോലീസ് അറസ്റ്റ് ചെയ്തത്. മൊത്തം 15 ഗ്രാമും 15 മില്ലി ഗ്രാം തൂക്കം വരുന്ന 840 സ്ട്രിപ്പ് എൽഎസ്ഡി എന്ന മയക്കു മരുന്നാണ് പിടികൂടിയത്. വടക്കൻ കേരളം, മംഗളൂരു, ഗോവ എന്നിവിടങ്ങളിലെല്ലാം അജ്നാസ് മയക്ക് മരുന്ന് വിതരണം ചെയ്തിരുന്നതായി മംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ എൻ.ശശികുമാർ അറിയിച്ചു.
രു സ്ട്രിപ്പിന് 2,000 രൂപ മുതൽ 6,000 രൂപ വരെ വില ഈടാക്കിയാണ് വിൽപന നടത്തുന്നത്. മംഗളൂരുവൽ ഫ്ളാറ്റ് വാടകയ്ക്ക് എടുത്ത് താമസിച്ചാണ് ഇയാൾ മയക്ക് മരുന്ന് കച്ചവടം നടത്തുന്നത്. വിദ്യാർഥികക്കും ആഡംബര പാർട്ടികൾക്കും മറ്റുമാണ് ഇയാൾ മുഖ്യമായും മയക്കു മരുന്ന് വിതരണം ചെയ്തിരുന്നത്. മയക്ക് മരുന്ന് വിൽപന സംഘങ്ങൾക്ക് ഇയാൾ എത്തിച്ചു കൊടുക്കുന്നതായും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇയാൾ എവിടെ നിന്നാണ് മയക്കു മരുന്ന് ശേഖരിക്കുന്നത്, എവിടെയൊക്കെ ഏതൊക്കെ ഏജന്റുമാർക്കും ഉപഭോക്താക്കൾക്കും നൽകുന്നുണ്ട് തുടങ്ങിയ കാര്യങ്ങൾ അന്വേഷിച്ച് വരികയാണ്. മയക്കു മരുന്ന് പിടികൂടിയ പൊലീസ് സംഘത്തിനു 10,000 രൂപ പാരിതോഷികവും സിറ്റി പൊലീസ് കമ്മീഷണർ പ്രഖ്യാപിച്ചു.
.