കോഴിക്കോട് : അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസിൽ മുൻ എംഎൽഎയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ കെ.എം.ഷാജിയെ വീണ്ടും ചോദ്യം ചെയ്യാന്‍ വിജിലൻസ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് രണ്ടു ദിവസത്തിനകം ഷാജിക്ക് നോട്ടിസ് നൽകുമെന്നാണ് സൂചന.
മുമ്പ് ചോദ്യം ചെയ്തപ്പോള്‍ കെ.എം.ഷാജി നൽകിയ മൊഴികളും വിജിലൻസ് ശേഖരിച്ച തെളിവുകളും തമ്മിൽ വൈരുധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് വീണ്ടും ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്. ഷാജിയുടെ കണ്ണൂരിലെ വീട്ടിൽ നടന്ന പരിശോധനയിൽ 47 ലക്ഷം രൂപയും നിരവധി രേഖകളും പിടിച്ചെടുത്തിരുന്നു. ഈ പണം തിരഞ്ഞെടുപ്പ് ഫണ്ട് ആണെന്നാണു ഷാജി വിജിലന്‍സിനോടു പറഞ്ഞിരുന്നത്. ഇതിനു തെളിവായി, പണം പിരിക്കാന്‍ അഴീക്കോട് നിയോജക മണ്ഡലം യുഡിഎഫ് കമ്മിറ്റി തീരുമാനിച്ച യോഗത്തിന്റെ മിനിട്സും പണം പിരിച്ച രശീതിയുടെ രേഖകളും വിജിലൻസിനു മുന്നിൽ ഹാജരാക്കുകയും ചെയ്തിരുന്നു. കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിലെയും സ്വത്ത്, ബിസിനസ് തുടങ്ങിയവയുടെ തെളിവുകളും ഷാജി ഹാജരാക്കിയിരുന്നു.
ഇവയ്ക്കു പുറമേ വിജിലന്‍സ് വേറെയും തെളിവുകള്‍ ശേഖരിച്ചു. ഈ തെളിവുകളും ഷാജിയുടെ മൊഴിയും തമ്മിലാണു വൈരുദ്ധ്യം കണ്ടെത്തിയിരിക്കുന്നത്. ഇതേ തുടര്‍ന്നാണു വീണ്ടും ചോദ്യം ചെയ്യാന്‍ നീക്കം ആരംഭിച്ചത്. അഴീക്കോട് എംഎൽഎയായിരിക്കെ കണ്ണൂർ അഴീക്കോട്ടെ സ്കൂളിന് പ്ലസ് ടു അനുവദിക്കാൻ മാനേജ്മെന്റിൽ നിന്ന് 25 ലക്ഷം രൂപ കൈപ്പറ്റിയെന്നതായിരുന്നു ഷാജിക്കെതിരെ ഉയര്‍ന്ന ആദ്യ ആരോപണം. സ്വന്തം പാര്‍ട്ടിക്ക് അകത്തു നിന്നു തന്നെയാണ് ഈ ആരോപണം ഉയര്‍ന്നത്. ഇതിന് പിന്നാലെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന ആരോപണവും ഉയര്‍ന്നിരുന്നു.