ന്യൂഡൽഹി: ഇടപാടുകാരെ പിഴിയുന്ന തീരുമാനങ്ങളുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). എ.ടി.എമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നതിനും ചെക്ക് ബുക്കിനും ചാർജ് ഈടാക്കി ഉപഭോക്താക്കളെ കൊള്ളയടിക്കുന്നതാണ് പുതിയ തീരുമാനം. ബേസിക് സേവിങ്സ് ഡെപ്പോസിറ്റ്അ ക്കൗണ്ട് ഉടമകൾക്കാണ് പുതിയ തെരുമാനം ബാധകമാവുക.
പുതിയ നിയന്ത്രണ പ്രകാരം എ.ടി.എമ്മുകളിൽ നിന്ന്ഒ രു മാസത്തിൽ 4 തവണ മാത്രമേ സർവീസ് ചാർജ് ഇല്ലാതെ പണം പിൻവലിക്കാനാകുക. തുടർന്ന്ഓ രോ തവണ പണം പിൻവലിക്കുമ്പോഴും 15 രൂപയും ജി.എസ്.ടിയും സർവീസ് ചാർജ് നൽകണം. 10 പേജുള്ള ചെക്ക് ബുക്കാണ് പ്രതിവർഷം എസ്.ബി.ഐ ബേസിക് അക്കൗണ്ട് ഉടമകൾക്ക് ബാങ്ക്ന ൽകുക. കൂടുതൽ വേണമെങ്കിൽ 10 ലീഫുള്ളതിന് 40 രൂപയും 25 ലീഫ് ഉള്ളതിന് 75 രൂപയും നൽകണം. ചെക്ക്ബുക്ക് ഉടൻ ലഭിക്കണമെങ്കിൽ 50 രൂപയും നൽകണം.
ജൂലൈ ഒന്ന് മുതൽ ഇത് നിലവിൽ വരുമെന്നാണ് എസ്ബിഐ അധികൃതർ പറയുന്നത്.