ദോഹ : മറൂണ ബീച്ചില്‍ ഇന്ത്യക്കാരനായ യുവാവും മകനും സുഹൃത്തിന്റെ മകളും മുങ്ങി മരിച്ചു. ബാലാജി ബാലഗുരു (38), മകൻ രക്ഷൻ (10), സുഹൃത്തിന്റെ മകള്‍ വർഷിണി വൈദ്യനാഥൻ (12) എന്നിവരാണ് മരിച്ചത്.
ബീച്ചില്‍ കളിക്കുന്നതിനിടെ തിരയില്‍ പെടുകയായിരുന്നു. ബാലാജിയും വർഷിണിയും സംഭവസ്ഥലത്തും രക്ഷൻ ആശുപത്രിയില്‍ എത്തിച്ച ശേഷവുമാണു മരിച്ചത്.
ബാലാജി കുംഭകോണം സ്വദേശിയും വർഷിനി ചെന്നൈ സ്വദേശിനിയുമാണ്. ബാലാജി ദോഹയിലെ കെഇഒ ഇന്റർനാഷണൽ കൺസൾട്ടന്റ്സിൽ സീനിയർ ഇലക്ട്രിക്കൽ എഞ്ചിനീയറാണ്. മകൻ രക്ഷൻ ബിർള പബ്ലിക് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. ഡിപിഎസ് മൊണാർക്ക് ഇന്റർനാഷണൽ സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ് വർഷിണി. വാരാന്ത്യം ആസ്വദിക്കാൻ വെള്ളിയാഴ്ച ബീച്ചിൽ എത്തിയപ്പോഴാണ് അപകടത്തില്‍ പെട്ടത്. മൃതദേഹം സ്വദേശത്ത് എത്തിച്ച് സംസ്കരിക്കും.