മംഗളൂരു : യേനെപോയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്സ്, സയന്‍സ്, കൊമേഴ്സ് ആന്‍ഡ് മാനേജ്മെന്ന്റിലെ കംപ്യൂട്ടര്‍ സയന്‍സ് വിഭാഗവും ഐബിഎമ്മും ചേര്‍ന്നു സംഘടിപ്പിച്ച ദേശീയ ഹാക്കത്തോണില്‍ യേനെപോയ കല്പിത സർവകലാശാല ഒന്നാം സ്ഥാനവും പൂനെ വിശ്വകർമ സർവകലാശാല രണ്ടാം സ്ഥാനവും ഭാരതീയാർ ജിഎൽഎ സർവകലാശാല മൂന്നാം സ്ഥാനവും നേടി. യഥാക്രമം 25,000 രൂപ, 15,000രൂപ, 10,000 രൂപ എന്നിങ്ങനെ ക്യാഷ് പ്രൈസാണു വിജയികള്‍ക്ക് സമ്മാനിച്ചത്.
കോള്‍ ഫോര്‍ കോഡ്-2022 എന്ന പേരിലാണ് ദേശീയ തലത്തില്‍ 24 മണിക്കൂര്‍ നീണ്ട ഹാക്കത്തോണ്‍ സംഘടിപ്പിച്ചത്. ഐബിഎം വിദഗ്ദ്ധര്‍ നല്കുന്ന പ്രശ്നങ്ങള്‍ 24 മണിക്കൂര്‍ കൊണ്ട് പരിഹരിക്കുക ആയിരുന്നു ഹാക്കത്തോണിലെ വെല്ലുവിളി. ഇതിന്റെ വിവിധ ഘടകങ്ങള്‍ വിലയിരുത്തി ഐബിഎം ആണ് വിദഗ്ദ്ധരാണു വിജയികളെ കണ്ടെത്തിയതും. രാജ്യത്തെ പ്രധാനപ്പെട്ട 60 സര്വകാശാലകള് പങ്കെടുത്തു.
പരിപാടി കോളജ് പ്രിന്‍സിപ്പല്‍ ഡോ. അരുണ്‍ ഭഗവത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രിന്‍സിപ്പല്‍മാരായ ഡോ. പി.ഷറീന, ജോ. ജീവന്‍രാജ്, സ്റ്റുഡന്റ് വളണ്ടിയര്‍ സുല്ക്കിഫില് ദാവൂദ്, ഐബിഎം പ്രതിനിധികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. ഒന്നാം സ്ഥാനം നേടിയ യേനെപോയ സർവകലാശാല ടീം ബോട്നറ്റിൽ ഷിയാസ് സലിം (ടീം ലീഡർ), ടി. നമിത്, മുഹമ്മദ് റിസ്വാൻ വച്ചപുരം, പി.യു.അഫ്സൽ, പി.ആതിര, ടി.എസ്.അനഘ എന്നിവരായിരുന്നു അംഗങ്ങൾ.