മംഗളൂരു: മകനു പിന്നാലെ പിതാവും ജീവനൊടുക്കി. കുമ്പള ബംബ്രാണ സ്വദേശി ലോകേഷ് (52) ആണ് ഉള്ളാളില്‍ കടലില്‍ ചാടി മരിച്ചത്. ലോകേഷിന്റെ മകന് രാജേഷ്(26) ഒരു മാസം മുമ്പ് മരിച്ചിരുന്നു.
രാജേഷിനെ ജൂലൈ 10 ന് കാണാതാവുകയും രണ്ട് ദിവസത്തിന് ശേഷം ബംഗരെ നേത്രാവതി പുഴയിൽ കണ്ടെത്തുകയുമായിരുന്നു. മകന്റെ വേർപാടിനെ തുടര്‍ന്ന് കടുത്ത ദുഃഖത്തിൽ അകപ്പെട്ട്, ലോകേഷ് വിഷാദരോഗത്തിന്റെ പിടിയിലായിരുന്നു.
ഓഗസ്റ്റ് 14 ന്, ലോകേഷ് താന്‍ ജീവനൊുക്കുന്നതായി സുഹൃത്തുക്കള്‍ക്ക് വാട്സ്ആപ്പ് സന്ദേശം അയച്ചിരുന്നു. "ഞാൻ സോമേശ്വറിലേക്ക് പോകുന്നു, കടലിൽ ചാടും, എന്റെ മൃതദേഹം ഉള്ളാളിൽ കണ്ടെത്തിയേക്കാം. ഞാൻ എന്റെ മൊബൈൽ എന്റെ കൂടെ കൊണ്ടുപോകില്ല. അത് വീട്ടിൽ വെക്കും" എന്നായിരുന്നു സന്ദേശത്തിൽ രേഖപ്പെടുത്തിയിരുന്നത്. വാട്സ്ആപ്പ് സന്ദേശം കണ്ട് പരിഭ്രാന്തരായ സുഹൃത്തുക്കള്‍ ലോകേഷിന്റെ മൊബൈലിൽ വിളിച്ചപ്പോള്‍ കുടുംബാംഗങ്ങളാണ് ഫോണ്‍ എടുത്തത്. ഇയാൾ വീടുവിട്ടിറങ്ങിയതറിഞ്ഞ് ഉടൻ ഉള്ളാൾ പോലീസിൽ വിവരം അറിയിച്ച് തെരച്ചില്‍ ആരംഭിച്ചു. ഇതിനിടെ മൃതദേഹം കരയ്ക്ക് അടിയുകയായിരുന്നു.