ഉഡുപ്പി : ബ്രഹ്മാവര്‍ ഉഗ്ഗൽബെട്ടു മഡിസാലുവിലെ തടാകത്തിൽ രണ്ട് കൗമാരക്കാർ മുങ്ങിമരിച്ചു. ചന്താറുവിലെ ഉദയ് കുമാറിന്റെ മകൻ ശ്രേയസ് (18), വാരമ്പള്ളിയിലെ അനസ് (16) എന്നിവരാണ് മരിച്ചത്. സുഹൃത്ത് സഞ്ജയ്രാജയ്ക്കൊപ്പം നീന്താനായി തടാകത്തിൽ പോയിരുന്നു ഇവര്‍.
തടാകത്തിന്റെ മധ്യഭാഗത്ത് നീന്തുന്നതിനിടെയാണ് ഇരുവരും മുങ്ങിയത്. ഇതോടെ പേടിച്ചരണ്ട സഞ്ജയ് ദുരന്തത്തെക്കുറിച്ച് ആരെയും അറിയിക്കാതെ വീട്ടിലേക്ക് മടങ്ങി.
ഇവര്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് സഞ്ജയ് വിവരം പറഞ്ഞത്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ബുധനാഴ്ച രാവിലെയാണ് ഇരുവരുടെയും മൃതദേഹങ്ങൾ ഹേരൂർ റെയിൽവേ പാലത്തിന് സമീപം കണ്ടെത്തിയത്. ബ്രഹ്മവാർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.