മംഗളൂരു : കോവിഡ് പ്രതിരോധ നടപടികളുടെ പശ്ചാത്തലത്തിൽ മാറ്റി വെച്ച ബിരുദ-ബിരുദാനന്ത പരീക്ഷകൾ അനന്തമായി നീളുന്ന സാഹചര്യത്തിൽ പരീക്ഷകൾ ഓൺലൈനിൽ നടത്തുന്ന കാര്യം മംഗളൂരു സർവകലാശാല പരിഗണിക്കുന്നു.
ലോക്ഡൗണിനെ തുടർന്നു സർവകലാശാല പരീക്ഷകൾ നേരത്തെ മാറ്റി വെച്ചതാണ്. ഈ മാസം ആദ്യം പരീക്ഷകൾ നടത്താൻ തീരുമാനിക്കുകയും 2 പരീക്ഷകൾ നടത്തുകയും ചെയ്തു. ഇതിനു പിന്നാലെ ജില്ലാ ഭരണകൂടത്തിന്റെ നിർദേശത്തെ തുടർന്ന് ബുധനാഴ്ച മുതൽ നടക്കേണ്ടിയിരുന്ന പരീക്ഷകൾ മാറ്റി വെച്ചിരിക്കുകയാണ്.
പരീക്ഷകൾ അനിശ്ചിമായി നീളുന്ന സാഹചര്യത്തിലാണ് ഓൺലൈൻ പരീക്ഷ നടത്താൻ ആലോചിക്കുന്നത്. ഇതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി വൈസ് ചാൻസിലർ പ്രൊഫ. പി.എസ്.എദപാദിത്യ അറിയിച്ചു. ഡിജിറ്റൽ മൂല്യനിർണയ സംവിധാനം ഒരുക്കുന്നതിനായി ടെണ്ടർ വിളിച്ചതായും അദ്ദേഹം വ്യക്തമാക്കി.