ന്യൂഡൽഹി . കോവിഡ് പകർച്ചയെയും ലോക്ഡൗണിനെയും തുടർന്ന് അനിശ്ചിതമായി നീളുന്ന സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് (പ്ലസ് ടു) പരീക്ഷ ഉപേക്ഷിച്ചു. പരീക്ഷ നടത്താമെന്ന് കേരളം അറിയിച്ചിരുന്നെങ്കിലും ഇന്ന് വൈകിട്ട് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പരീക്ഷ ഉപേക്ഷിക്കാൻ തീരുമാനിച്ചത്.
പന്ത്രണ്ടാം ക്ലാസ് പരീക്ഷ അനിശ്ചിതമായി നീളുന്നത് വിദ്യാർഥികളെ തുടർ പഠനത്തെ അടക്കം ബാധിക്കുമെന്ന ആശങ്ക ഉയർന്നതിനു പിന്നാലെയാണ് പരീക്ഷ ഉപേക്ഷിക്കാൻ തീരുമാനിച്ചത്. മുൻ ക്ലാസുകളിലെ പരീക്ഷകളുടെയും പന്ത്രണാം ക്ലാസിൽ നടത്തിയ ക്ലാസ്-മോഡൽ പരീക്ഷകളുടെയും മറ്റും അടിസ്ഥാനത്തിൽ വിജയം നിർണയിക്കാനാണ് നിർദേശം. ഇതു സംബന്ധിച്ച വിശദമായ മാർഗ നിർദേശങ്ങൾ 2 ദിവസത്തിനകം ഉണ്ടാകുമെന്നാണു കരുതുന്നത്.
.